അഖില്‍ മാരാറിന് നല്ല ഭയമുണ്ടെന്ന് ആര്‍.ജെ. രഘു

0
118

സീസണ്‍ അഞ്ചില്‍ ആര്‍ക്കും പറ്റിയിട്ടില്ല, ബാക്കിയുള്ള ആളുകളെയാണ് ഇത് ബാധിച്ചത് എന്ന് പറയുന്നത് ഭയങ്കര മോശമാണെന്നും ആര്‍ജെ രഘു. മൂവീ വേള്‍ഡ് മീഡിയയുടെ പ്രത്യേക അഭിമുഖത്തിലാണ് ആര്‍ ജെ രഘുവിന്റെ തുറന്ന് പറച്ചില്‍.

ആര്‍ ജെ രഘുവിന്റെ വാക്കുകളിലൂടെ….

എനിക്ക് ആരേയും പേടിയില്ല, എനിക്ക് ആരേയും പേടിയില്ലെന്ന് അഖില്‍ മാരാര്‍ ഇടയ്ക്കിടക്ക് പറയുന്നുണ്ട്. എന്നാല്‍ സത്യത്തില്‍ അഖില്‍ മാരാറിന് ഉഗ്രന്‍ ഭയമുണ്ട്. പുള്ളി ആരെയോ പേടിക്കുന്നുണ്ട്. സീസണ്‍ 5 ല്‍ ഇങ്ങനെയൊന്നും സംഭവിച്ചിട്ടില്ല, മറ്റ് സീസണുകളില്‍ ആയിരിക്കാമെന്ന് പുള്ളി ഇടയ്ക്കിടക്ക് പറയുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് ഇതുവരെ മനസ്സിലായിട്ടില്ല.

എന്റെ സീസണിലെ എല്ലാം സ്ത്രീകളോടും പോയിട്ട് എനിക്ക് ഇതേക്കുറിച്ച് ചോദിക്കാന്‍ സാധിക്കില്ല. എന്നാലും വ്യക്തിപരമായി ബന്ധമുള്ള ചില ആളുകളോട് ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അഖില്‍ മാരാറുടെ ഈ ഒരു ലൈവിന് ശേഷം എത്രയോ ആളുകള്‍ ‘നീ മറ്റേത് ചെയ്തിട്ടാണോ’ ബിഗ് ബോസിലേക്ക് പോയതെന്ന് ചോദിച്ചുകൊണ്ട് മെസേജ് അയക്കുകയാണ്. ഈ ഒരു അവസ്ഥയെക്കുറിച്ച് ഒന്ന് ആലോചിച്ച് നോക്കൂ. ഒരു ബിഗ് ബോസ് സീസണ്‍ കഴിഞ്ഞ പുറത്തേക്ക് വരുമ്പോഴേക്കും ഒരു വ്യക്തിക്ക് പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇങ്ങനെയുള്ള ആളുകള്‍ക്കിടയിലേക്കാണ് ഇദ്ദേഹം ഇത്തരം കാര്യം ഇടുന്നത്. ഇതിന്റെ ആവശ്യം എന്താണെന്ന് എനിക്ക് അറിയില്ല. ഏഷ്യാനെറ്റുമായി അടുത്ത ബന്ധമുള്ള ഒരു സ്ത്രീ മത്സരാര്‍ത്ഥിയാണെങ്കില്‍ അവര്‍ ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ചോദ്യം എന്തായിരിക്കുമെന്നും രഘു പറയുന്നു.

സ്ത്രീകള്‍ ഉയരത്തില്‍ എത്തുമ്പോള്‍ പല ആളുകളും പൊതുവെ ഉയര്‍ത്തുന്ന ആരോപണമാണ് ഇതൊക്കെ. ഈ ആരോപണത്തില്‍ പുള്ളിക്ക് കൃത്യമായ ടാര്‍ഗറ്റ് ഉണ്ടെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. പക്ഷെ പുള്ളിക്ക് ഇടക്ക് വെച്ച് ആ ടാര്‍ഗറ്റില്‍ ഒരു മയപ്പെടുത്തല്‍ വേണ്ടി വന്നു. ബിഗ് ബോസില്‍ മത്സരിച്ച സ്ത്രീകള്‍ മാത്രമല്ല, അതിന് പുറത്തും പലരുണ്ട്. പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത്തരം ചോദ്യങ്ങള്‍ നേരിടേണ്ടി വരും. ബിഗ് ബോസ് എന്ന ഷോ മലയാളത്തില്‍ 6 സീസണായി. 150 മുതല്‍ 200 വരെ മത്സരാര്‍ത്ഥികള്‍ അതില്‍ പങ്കെടുത്തു. അതില്‍ ഒരു 60 ശതമാനം സ്ത്രീകളാണ്. ആകെ 100 സ്ത്രീകളെന്ന് വെച്ചോ. അവരെയല്ലേ ഇത് ബാധിക്കുന്നു. മഴുവെറിഞ്ഞ് കേരളം ഉണ്ടാക്കിയത് താനാണെന്ന ഭാവത്തിലാണ് അഖില്‍ മാരാര്‍ സംസാരിക്കുന്നത്. ബിഗ് ബോസിന്റെ എല്ലാം പുള്ളിയാണെന്ന രീതിയിലാണ് പെരുമാറുന്നത്.

അതേസമയം, ബിഗ് ബോസ് ഷോയ്‌ക്കെതിരെ തുറന്നടിച്ച് സംവിധായകനും മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാര്‍ രംഗത്ത് വന്നിരുന്നു. സീസണ്‍ 6 ലെ മത്സരാര്‍ത്ഥിയായിരുന്ന സിബിനെ പുറത്താക്കിയതിനെതിരെ ഗുരുതര ആരോപണമാണ് അഖില്‍ ഉന്നയിച്ചിരിക്കുന്നത്. ബിഗ് ബോസ് ഷോയുടെ തലപ്പത്തിരിക്കുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് സിബിനെ പുറത്താക്കാന്‍ ശ്രമമിച്ചതെന്നും പല നെറികേടുകളും ഷോയില്‍ ഇവര്‍ കാണിക്കുന്നുണ്ടെന്നും അഖില്‍ ആരോപിച്ചു.

‘റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’ അഖില്‍ പറഞ്ഞു.

‘ബിഗ് ബോസ് എന്ന ഷോയെ കുറിച്ചും ചാനലിന്റെ തലപ്പത്തിരിക്കുന്ന ചിലരുടെ നെറികേടുകള്‍ കൃത്യമായി അറിയാവുന്ന ആളാണ് ഞാന്‍. അതിനര്‍ത്ഥം അതുവെച്ചിട്ട് റോബിന്‍ പറഞ്ഞത് പോലെ നന്ദികേട് കാണിക്കരുതെന്ന് പറയാന്‍ വരരുത്. എനിക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ബിഗ് ബോസിന്റേയോ ചാനലിന്റേയോ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. എന്നെ സംബന്ധിച്ച് സിനിമ ചെയ്യാന്‍ നില്‍ക്കുന്നയാളാണ് ഞാന്‍. ചാനലുമായുള്ള എല്ലാ ബന്ധവും എനിക്ക് ഗുണകരമായി മാറുകയേ ഉള്ളൂ. ഇതെല്ലാം അറിഞ്ഞ് മിണ്ടാതെ നിന്നാല്‍ എന്റെ ജീവിതത്തില്‍ നേട്ടങ്ങള്‍ മാത്രമേ ഉണ്ടാകൂ. റോബിന്‍ വ്യക്തിപരമായി ഉണ്ടായ ഒരു സംഭവത്തില്‍ പ്രതികരിച്ചത് പോലെയല്ല ഞാന്‍ ഇവിടെ പറയുന്നത്. എനിക്ക് വ്യക്തിപരമായി പ്രശ്‌നങ്ങള്‍ ഇല്ലെന്ന് മാത്രമല്ല എല്ലാവരുമായി സൗഹൃദം മാത്രമേ ഉള്ളൂ.

ബിഗ് ബോസ് സീസണ്‍ 6 ന്റെ 50ാം ദിവസത്തെ തുടര്‍ന്ന് ഷോയ്ക്ക് ആശംസ അറിയിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് അവര്‍ എന്നെ വിളിച്ചിരുന്നു. വെറും നാറി പുഴുത്തുകൊണ്ടിരിക്കുന്ന ഷോയാണ് എന്നാലും എന്നെ ജനങ്ങള്‍ അറിയാന്‍ കാരണമായ ആ ഷോയോടുള്ള ഇഷ്ടം കൊണ്ട് വീഡിയോ എടുത്ത് അയക്കാമെന്ന് പറഞ്ഞ് വീഡിയോ അയച്ചയാളാണ് ഞാന്‍. ഇപ്പോള്‍ ഇത് പറയാന്‍ കാരണം ബിഗ് ബോസില്‍ നിന്നും പുറത്താക്കപ്പെട്ട സിബിനെന്ന് പറയുന്ന ചെറുപ്പക്കാരനെ ഭ്രാന്തനാക്കി ചിത്രീകരിച്ചുകൊണ്ട് തലപ്പത്തിരിക്കുന്ന ചിലര്‍ നടത്തിയ നെറികേടിനെതിരെ പറയാതിരിക്കാന്‍ എനിക്ക് ആവില്ല. ഇവന്‍മാര്‍ എന്റെ സിനിമയെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തുമായിരിക്കും. അങ്ങനെയെങ്കില്‍ സിനിമ വേണ്ടെന്ന് ഞാന്‍ വെയ്ക്കും. രണ്ടേ രണ്ട് പേരാണ് ഇതിന് പിന്നില്‍. ചാനലിന്റെ ആള്‍ ഇന്ത്യ ഹെഡൊക്കെ വളരെ നല്ല മനുഷ്യനാണ്. അദ്ദേഹത്തോടും അവിടെയുള്ള മറ്റ് നല്ലവരായ മനുഷ്യരെയുമൊക്കെ ഓര്‍ത്തത് കൊണ്ടാണ് ഇത്രയും കാലം മിണ്ടാതിരുന്നത്.

ഞാന്‍ ഇന്നേ ദിവസമാണ് അറിയുന്നത് സിബിനെന്ന് പറയുന്ന ചെറുപ്പക്കാരന്‍ ആ ഷോയില്‍ നിന്നും പുറത്തുപോകണമെന്ന് ആഗ്രഹിച്ചതല്ല.അഞ്ച് വര്‍ഷമായി ഈ ഷോയുടെ ഡയറക്ടര്‍ ആയിരുന്ന അര്‍ജുന്‍ എന്നയാള്‍ ഇറങ്ങിപ്പോയെന്ന യാഥാര്‍ത്ഥ്യം കൂടി അറിഞ്ഞതുകൊണ്ടാണ്. ഈ ഷോയുടെ ക്രീയേറ്റീവ് ഡയറക്ടര്‍ ആയിരുന്ന റുബീന എന്ന സ്ത്രീയെ ഈ സീസണില്‍ നിന്നും മാറ്റി നിര്‍ത്തി. ഇവന്‍മാരുടെ താത്പര്യത്തിന് അനുസരിച്ചുള്ള മത്സരാര്‍ത്ഥികള്‍ ജയിച്ചുവരാന്‍ വേണ്ടി ഇവര്‍ കാണിക്കുന്ന ഈ നെറികേടുകള്‍ ആരെങ്കിലുമൊക്കെ വിളിച്ചുപറയേണ്ടേ? റോബിന് പറ്റിയത് റോബിന്‍ വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരില്‍ വായില്‍ തോന്നിയ വിവരക്കേടുകള്‍ വിളിച്ചുപറഞ്ഞു. അന്ന് അവനെ എല്ലാവരും അതുകൊണ്ട് പുച്ഛിച്ചു. ഞാന്‍ സംസാരിക്കുന്നത് എനിക്ക് ഉണ്ടാകാന്‍ പോകുന്ന എല്ലാ നഷ്ടങ്ങളും ഏറ്റെടുക്കാന്‍ തയ്യാറായിക്കൊണ്ടാണ്. ആരേയും തനിക്ക് ഭയമില്ല, സത്യം വിളിച്ചുപറയുക തന്നെ ചെയ്യും’, അഖില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here