ബിഗ് ബോസ് മത്സരാര്‍ത്ഥി ജാസ്മിൻ ജാഫറിനെതിരെയുള്ള സൈബര്‍ ആക്രമണം ; പൊലീസില്‍ പരാതി നല്‍കി പിതാവ്

0
291

ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിൻ ജാഫറിനെതിരെയുള്ള സൈബര്‍ ആക്രമണത്തിൽ പൊലീസില്‍ പരാതി നല്‍കി പിതാവ് ജാഫര്‍ ഖാൻ.മോശമായ രീതിയില്‍ ബിഗ് ബോസിലെ കാര്യങ്ങളുടെ വിശദീകരണം എന്ന നിലയില്‍ ജാസ്മിന്‍റെ ഫോട്ടോ ഉപയോഗിച്ച് തമ്പ് നെയിലും വാക്കുകളും ഉണ്ടാക്കിയ സോഷ്യല്‍ മീഡിയ പേജുകള്‍ക്കെതിരെയാണ് കൊല്ലം പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്. ബിഗ് ബോസ് മുൻ മത്സരാർത്ഥി ദിയ സനയാണ് പരാതി നൽകിയ വിവരം ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.

പോസ്റ്റിന്റെ പൂർണ്ണരൂപം………

”ബിഗ്ഗ് ബോസ്സിലെ ജാസ്മിൻ ജാഫറുമായി ബന്ധപ്പെട്ട ഒരു വിഷയമാണ്.. ജാസ്മിനെതിരെ നടക്കുന്ന സൈബർ ബുള്ളിങ്ങുമായി ബന്ധപ്പെട്ട് യൂ ട്യൂബ് ഇൻസ്റ്റാ ഐഡികൾക്കെതിരെ ജാസ്മിന്റെ വാപ്പ ജാഫർഖാൻ പരാതിപ്പെട്ടിട്ടുണ്ട്.മോശപ്പെട്ട രീതിയിൽ ജാസ്മിന്റെ ഫോട്ടോ ഉപയോഗിച്ച് തംനൈലുകളും വാക്കുകളും പറഞ്ഞ ചാനലിനെതിരെയാണ് പരാതിപെട്ടിരിക്കുന്നത്.. ബിഗ്ഗ് ബോസ്സ് എന്ന ഷോയുടെ പേരിൽ വ്യക്തികളെ വളരെ മോശമായി ചിത്രീകരിച്ചു നടത്തുന്ന മറ്റുള്ളവരുടെ പേഴ്സണൽ ലൈഫിൽ ഇത്രക്കും തരം താഴ്ന്ന രീതിയിൽ ബുള്ളിങ് ചെയ്യുന്ന ഓരോരുത്തർക്കും ഇത് തന്നെയാകും അവസ്ഥ..അഭിപ്രായ സ്വതന്ത്രമെന്നുള്ളതിനപ്പുറത്തേക്ക് വാക്കുകളും പ്രവർത്തികളും കൈവിട്ട് പോയിരിക്കുന്നു.. ക്രിമിനൽ കേസും ഡിഫർമേഷൻ സ്യൂട്ടും ഫയൽ ചെയ്തിട്ടുണ്ട്.. ഇത് കുറച്ചു നേരത്തെ ആകാമായിരുന്നു ജാഫർ ഖാൻ..”

ബിഗ് ബോസ് മലയാളം സീസൺ ചരിത്രത്തിൽ ഏറ്റവും കൂടുതൽ സൈബർ അറ്റാക്കിന് ഇരയായ മത്സരാര്ഥികളിൽ ഒരാളാണ് ജാസ്മിൻ ജാഫർ. സീസൺ സിക്സിന്റെ തുടക്കത്തിൽ മത്സരാർത്ഥി ഗബ്രിയുമായുള്ള പേരില്ലാത്ത റിലേഷൻഷിപ്പ് താരത്തിന് വലിയ വിമർശനങ്ങൾ സൃഷ്ടിച്ചിരുന്നു. ഒരുമിച്ചിരുനുള്ള സംസാരവും സ്വകാര്യ നിമിഷങ്ങളും മത്സരാർത്ഥികൾക്കിടയിൽ തന്നെ ഇരുവർക്കും ശത്രുത ഉണ്ടാക്കി കൊടുത്തു.ലാലേട്ടൻ ചോദിച്ചപ്പോൾ പോലും റിലേഷനെ ഡിഫൈൻ ചെയ്യാൻ ഇരുവർക്കും സാധിച്ചിരുന്നില്ല.എന്ത് സംഭവിച്ചാലും ഒരു പ്രശ്‌നവുമില്ല എന്ന രീതിയിലാണ് രണ്ടുപേരും മുൻപോട്ട്പോയിരുന്നത്.ഇടക്ക് വെച്ച ഗബ്രി ഷോയിൽ നിന്ന് പുറത്തായതും ജാസ്മിൻ കാരണമാണെന്നുൾപ്പെടെ പറച്ചിലുകൾ ഉണ്ടായിരുന്നു. ഭൂരിഭാഗവും താരത്തിന്റെ പ്രവൃത്തിയെയും വൃത്തിയില്ലായ്മയെയും ചൂണ്ടിക്കാട്ടിയാണ് വിമർശനവിധേയമാക്കിയത്.നിരവധി യുട്യൂബ് ചാനലുകളും സോഷ്യൽമീഡിയയും മറ്റും താരത്തെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റുകളും വീഡിയോകളും ചെയ്തിട്ടുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here