“നമ്മൾ പറയുന്ന കാര്യം നമുക്ക് അതേപോലെ തിരിച്ച് തരും”; ഷൈൻ ടോമിനെക്കുറിച്ച് സൗണ്ട് റെക്കോർഡിസ്റ്റ് ഗായത്രി

0
170

ഷൈൻ ടോം ചാക്കോയെ കേന്ദ്രകഥാപാത്രമാക്കി കമൽ സംവിധാന൦ ചെയ്യുന്ന ചിത്രമാണ് ‘വിവേകാനന്ദൻ വൈറലാണ്’. സിനിമയുടെ ശബ്ദ ലേഖനം നിർവഹിച്ചിരിക്കുന്നത് ഗായത്രി എന്ന സൗണ്ട് റെക്കോർഡിസ്റ്റ് ആണ്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയാണ് ഗായത്രി.

ഗായത്രിയുടെ വാക്കുകൾ…

“സൗണ്ട് റെക്കോർഡിസ്റ്റ് ആയി സിനിമയിൽ 7 വർഷമായി ജോലി ചെയ്യുന്നുണ്ട്. ഞാൻ ജനിക്കുന്നതിനു മുൻപ് സിനിമ ചെയ്തു തുടങ്ങിയ സംവിധായകനാണ്, അങ്ങനെയൊരു സാറിന്റെ മുൻപിൽ ഇരുന്ന് ജോലി ചെയ്യുമ്പോൾ ആദ്യത്തെ ദിവസം എന്റെ കൈ വിറച്ചിട്ടുണ്ടായിരുന്നു. പിന്നെ സാർ കംഫേർട്ട് ആക്കിയ ഒരു രീതിയുണ്ട്, സാർ ബാക്കിയുള്ളവരുടെ അടുത്ത് നിൽക്കുന്ന അതേപോലെതന്നെ ഒരു ആൺ-പെൺ വ്യത്യാസമില്ലാതെ നമ്മളെ ഒരേപോലെ കണ്ട് അത്രയും ശാന്തമായിട്ടാണ് ജോലി ചെയ്തിരുന്നത്.

താരങ്ങളുടെ ഒരു സ്പേസും കൂടി നോക്കണമല്ലോ, നമ്മൾ ഒത്തിരി റീടേക്സ് പോയിക്കഴിയുമ്പോൾ അവർക്കുള്ള ഒരു ഇൻപുട്ട് കുറയും. അപ്പോൾ അതുകൊണ്ട് കിട്ടുന്ന സാധനം എത്ര മനോഹരമാക്കി നന്നാക്കി അത് അവതരിപ്പിക്കാം എന്ന് മാത്രമേ ഞാൻ നോക്കാറുളളൂ. എല്ലാവരുടെയും ആഗ്രഹം സ്വന്തം കാലിൽ നിൽക്കുക എന്നുതന്നെയാണല്ലോ, കഴിഞ്ഞ ഏഴു വർഷമായി ഞാൻ ഇങ്ങനെ തന്നെയാണ്. തുടങ്ങുന്നത് ഈ സൗത്ത് സ്റ്റുഡിയോയിൽ നിന്ന് തന്നെയാണ്, പഴയ മെഗാ മീഡിയ ആയിരുന്നു ഇത്.

ഏറ്റവും ആദ്യം ഡബ്ബ് ചെയ്ത സിനിമ ‘കാമുകി’ ആണ്, ഇൻഡിവീജ്വൽ ആയിട്ട് ഇരുന്ന് അസിസ്റ്റന്റ് ആവാതെ, അതിനു മുൻപ് രണ്ടുപടം അസിസ്റ്റന്റ് ആയിട്ട് ഇരുന്നു, പക്ഷേ ആദ്യം ചെയ്യുന്നത് കാമുകി ആണ്. 70 ൽ കൂടുതൽ സിനിമകൾ ചെയ്തിട്ടുണ്ട്. ആദ്യം അസിസ്റ്റന്റ് ആയിട്ട് നിൽക്കുമ്പോൾ ജോയ് മാത്യു സാർ ആയിരുന്നു, പിന്നെ അപർണ ബാലമുരളി തൊട്ട് അവിടന്നിങ്ങോട്ട് നിരവധി താരങ്ങളെ ഡബ്ബ് ചെയ്യിക്കുന്നുണ്ട്.

ഷൈൻ ചേട്ടൻ ഒരു പാവമാണ്, മെരുക്കിയെടുക്കാൻ ഒന്നുമില്ല. നമ്മൾ പറയുന്ന കാര്യം നമുക്ക് അതേപോലെ തിരിച്ച് തരും. നമുക്ക് അങ്ങനെയൊരു താരം നമ്മൾ വിചാരിക്കുന്ന സാധനം തിരിച്ചുതരുമ്പോൾ ശരിക്കും വളരെ സന്തോഷമാണ്. ചില താരങ്ങൾ ‘ആ അതൊക്കെ മതി’ എന്ന് പറയും. പക്ഷേ ഷൈൻ ചേട്ടൻ അങ്ങനെയല്ല, എന്താ വേണ്ടേ എന്ന് ചോദിച്ചിട്ട് വീണ്ടും അവർത്തിക്കാറുണ്ട്. നല്ലപോലെ കഠിനാധ്വാനം ചെയ്യുന്ന നടനാണ്. വ്യക്തത ഇല്ലെങ്കിൽ, മനസ്സിലായില്ല അല്ലേ, നമുക്ക് ഒന്നൂടെ പോകാം എന്ന് പറയും. അത്രയും ഇൻപുട്ട് ഉള്ള ഒരാളാണ്. അറിയാം എന്തുവേണം എന്നുള്ളത്”ഗായത്രി വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here