രണ്ട് വർഷത്തിന് മുകളിൽ ഒരു സിനിമയെ നമ്മൾ നമ്മളുടെ കുഞ്ഞിനെപ്പോലെ വളർത്തിക്കൊണ്ടു വന്നിട്ട് രണ്ടുമണിക്കൂർ കൊണ്ട് നമ്മളെ ജഡ്ജ് ചെയ്യുന്ന ഒരു രീതിയിലേക്കെത്തിയിരിക്കുകയാണ് എന്ന് സൗണ്ട് റെക്കോർഡിസ്റ്റ് ഗായത്രി എസ്.
ഗായത്രിയുടെ വാക്കുകൾ…
‘കുമാരി’ എന്ന സിനിമയിലെ ധ്രുവൻ എന്ന കഥാപാത്രം ആവശ്യപ്പെടുന്ന ഒരു വ്യക്തതയുണ്ട്, അത് ഉണ്ട് അതിൽ. പിന്നെ ഈ പറഞ്ഞപോലെ ആ തമ്പുരാൻ അത്ര ഓപ്പൺ ആയിട്ട് ഭയങ്കരമായിട്ട് സംസാരിക്കുന്ന ആളല്ല. ആരോടും മിണ്ടാതെ ഇങ്ങനെ കാര്യങ്ങൾ ഉള്ളിലൊതുക്കി ഒതുങ്ങിക്കഴിയുന്ന ആളായിരുന്നു. നമ്മൾ രണ്ട് വർഷത്തിന് മുകളിൽ ഒരു സിനിമയെ നമ്മൾ നമ്മളുടെ കുഞ്ഞിനെപ്പോലെ വളർത്തിക്കൊണ്ടു വന്നിട്ട് രണ്ടുമണിക്കൂർ കൊണ്ട് നമ്മളെ ജഡ്ജ് ചെയ്യുന്ന ഒരു രീതിയിലേക്കെത്തി. പക്ഷേ അതല്ല വേണ്ടത് എന്നുള്ളത്, മാറണം അത്. ഈ രണ്ടു മണിക്കൂർ കൊണ്ട് ഇതാണ് ഷൈൻ എന്ന് എല്ലാവരും അങ്ങ് വിലയിരുത്തി. ഇവരെയൊക്കെ വലിച്ചുകീറി ഒട്ടിക്കുന്നത് കണ്ടുകഴിഞ്ഞാൽ, ഈ പറയുന്ന ആളുകളുടെ അടുത്ത് സിനിമയിലെ ഒരു സീൻ അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ മുട്ട് വിറക്കും.
അതേസമയം, ഷൈൻ ടോം ചാക്കോയെ കേന്ദ്ര കഥാപാത്രമാക്കി കമൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വിവേകാനന്ദൻ വൈറലാണ്. നെടിയത്ത് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ നസീബ് നെടിയത്ത്, ഷെല്ലി രാജ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തൊടുപുഴ, കൊച്ചി എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായതായി ഷൈൻ തന്നെ അറിയിച്ചിരുന്നു. ഗ്രേസ് ആന്‍റണി, സാസ്വിക, മെറീന മൈക്കിള്‍, മാലാ പാർവതി, ജോണി ആന്‍റണി, സിദ്ധാര്‍ത്ഥ് ശിവ, വിനീത് തട്ടില്‍, സ്‌മിനു സിജോ, ശരത്, നിയാസ് ബക്കര്‍, മറിമായം ഫെയിം റിയാസ്, സിനോജ് വര്‍ഗീസ്, മജീദ്, അനുഷ മോഹന്‍, രാധാ ഗോമതി തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു കഥയാണ് ഈ സിനിമയിൽ കമൽ പറയുന്നത്. സ്ത്രീകൾ നിരന്തരം എതിർക്കുന്ന ചില പ്രശ്നങ്ങളുണ്ട്. അവരുടെ പ്രശ്നങ്ങൾ മാത്രം. ആ വഴിക്കാണ് ഈ സിനിമ പോകുന്നത്. വിവേകാനന്ദൻ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ കടന്നുപോകുന്ന അഞ്ച് സ്ത്രീകളുടെ ജീവിതത്തിലൂടെ, ഈ കഥ ചിത്രീകരിക്കാൻ ശ്രമിക്കുന്നു. സീരിയസ് ആയ ഒരു വിഷയത്തെ ഈ സിനിമ തികച്ചും ആക്ഷേപഹാസ്യം നടത്തുന്നു.